Cosmic Vision

Love God Love Life

പരാജയത്തില്‍ നാം അസ്വസ്ഥരാകരുത്

“നാഥൻ മൃതരിടയിലുറപ്പിച്ചാദത്തെ

ഖേദിക്കേണ്ട നിൻപാപത്തെ ഓർത്തിനിയും നീ

നീ കുറ്റം ചെയ്തതിനല്ലോ ഞാൻ കൊണ്ടാടികൾ

ഏദൻ കനിനീ നിന്നതിനാൽ കൈപ്പും കുടിച്ചേൻഞാൻ

നഗ്നതയാൽ നീ ഇലകൾ ചാർത്തി നഗ്നയോടെന്നെയവർ തൂക്കി

ഞാൻ ചിന്തിയ രക്തത്താൽ പോയ് കോപം താതന്റെ”

മാനവകുലത്തിന് വീണ്ടെടുപ്പിനായി തന്റെ ദൈവത്വം മുറുകെപ്പിടിക്കാതെ മാനുഷ വേഷമെടുത്ത് ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ജാതം ചെയ്ത് 33 വർഷക്കാലം ഈ ഭൂമുഖത്ത് ജീവിച്ച്‌ കാല്‍വറിയില്‍ പരമയാഗമായി പ്രാണത്യാഗം ചെയ്ത ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ ബാക്കിപത്രം എന്ത്?

ഈ ഭൂമുഖത്ത് ജനിച്ചു ജീവിക്കുന്ന ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് ഒരു നല്ല ജീവിതം. ജീവിതത്തിൽ പരാജയം ഒരിക്കലും ആരും ആഗ്രഹിക്കുന്നില്ല. സാധാരണ മനുഷ്യനെപ്പോലെ മാനുഷികമായി നോൽക്കുമ്പോൾ തൻറെ ജീവിതത്തിൽ ഈ ചെറുപ്പക്കാരൻ എന്ത് നേടി? 33 വർഷത്തെ ജീവിതം എന്ത് നേടികൊടുത്തു. എവിടെയും തിരസ്കരണം മാത്രം. ഇന്നും സമൂഹം യേശുക്രിസ്തുവിനെ വീണ്ടും വീണ്ടും തിരസ്കരിക്കുകയല്ലേ?

ജീവിതത്തിൽ പരാജയം അറിഞ്ഞവരിൽ മുൻപന്തിയിലാണ് യേശുക്രിസ്തു. എന്തെല്ലാം സഹിച്ചു? എന്തെല്ലാം അപവാദങ്ങൾ? ഏതെല്ലാം എതിർപ്പുകൾ ? എവിടെയും തിരസ്കരണം മാത്രം. തന്റെ ജനനം മുതൽ ആ കുടുംബത്തിന് സമാധാനം നഷ്ടമായി. “മറിയ” എന്ന ഒരു സാധാരണ പെൺകുട്ടി. യൗവനത്തിലേക്ക് പ്രവേശിക്കുന്ന സമയം താൻ പോലുമറിയാതെ അവൾ ഗർഭിണിയായി. ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഉദാത്തമായ അനുഭവമാണ് അവളുടെ കന്യകാത്വം. വിവാഹം കഴിക്കാതെ ഒരുപെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞാൽ സമൂഹം അവളെ കല്ലെറിഞ്ഞ് കൊല്ലും. ഏതെല്ലാം മാനസികമായ പീഡനങ്ങളിലൂടെ ആയിരിക്കാം മറിയം എന്ന പെൺകുട്ടി കടന്നു പോയത് ? യൗവനപ്രായമായ ഒരു പെൺകുട്ടിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു അവളുടെ ജീവിത അനുഭവങ്ങൾ. എങ്കിലും അവയെല്ലാം സഹിഷ്ണുതയോടെ അവൾ സഹിച്ചു.

യേശുക്രിസ്തുവിൻറെ ജനനം മുതൽ നിരന്തരം പാലായനത്തിന്റെ അനുഭവമായിരുന്നു. മാതാപിതാക്കൾ ഭയത്താൽ ഓടുകയാണ്. എങ്ങും ഇടമില്ല. മുട്ടിയ വാതിലുകളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടു. പല വാതിലുകൾ ആ രാത്രിയിൽ മുട്ടി നോക്കി. ഒന്നും അവനായി തുറന്നില്ല. മാതാപിതാക്കൾ അനുഭവിച്ച വേദനയും ഭയവും നാം ചിന്തിക്കുന്നതിനും അപ്പുറമാണ്.

ഉറക്കം നഷ്ടപ്പെട്ട രാത്രികൾ. ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് ഓടിപ്പോകേണ്ട അവസ്ഥ. എല്ലാവരാലും തിരസ്കരിക്കപ്പെട്ടപ്പോൾ തിരസ്കരിക്കാൻ അറിയാത്ത മൃഗങ്ങളുടെ പുൽക്കൂട്ടിൽ കല്ലിടാവിൽ ജനനം. ആ ദിവസങ്ങളിൽ മാതാപിതാക്കൾ അനുഭവിച്ച വേദന, ഭയം, പേടി നമുക്ക്ചിന്തിക്കാൻ പറ്റാത്തതിനുമപ്പുറമാണ്.

ജനിച്ചു കഴിഞ്ഞിട്ടോ, സമാധാനമായി ആ കുഞ്ഞിനെ വളർത്തുവാൻ മാതാപിതാക്കൾക്ക്കഴിഞ്ഞുവോ? പിഞ്ചു കുഞ്ഞിനേയും മാറോടടക്കി പിടിച്ചുകൊണ്ട് ഗ്രാമങ്ങളിൽ നിന്ന്ഗ്രാമങ്ങളിലേക്ക് ഓടുകയാണ്. മാതാപിതാക്കൾ അനുഭവിച്ച മാനസികമായ വേദന ? മരണം മുന്നിൽപതിയിരിക്കുന്നു. താൻ നൊന്തു പ്രസവിച്ച പിഞ്ചുകുഞ്ഞിനെ വധിക്കുവാൻ പടയാളികൾ പരക്കംപായുകയാണ്. ഏത് സമയവും അവർ തങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം. ഈജിപ്തിലേക്കും, പിന്നീട് നസ്രേത്തിലേക്കും അവർ ഓടി ഒളിച്ചു. തനിക്ക് പകരകാരായി രണ്ടു വയസ്സിനു താഴെയുള്ളഅനേകം കുഞ്ഞുങ്ങൾ വധിക്കപ്പെട്ടു. ജനങ്ങളെ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളാക്കാന്‍ വന്നവന്ഭൂമിയിലെ സ്വത്തുക്കളൊന്നും ആവശ്യമില്ലെന്ന് ഹേറോദേസിന് അറിയില്ലായിരുന്നു. അനേകംമാതാപിതാക്കളുടെ അടങ്ങാത്ത വേദനകള്‍ക്ക് അതു കാരണമായി. ക്രിസ്തുവിനു പകരമായിട്ടാണ്അവര്‍ മരണം വരിച്ചത്. ”യേശു ശിശുക്കളെ തന്റെ അടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്റെഅടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യംഅവരെപ്പോലുള്ളവരുടേതാണ്.” (വി.ലൂക്കോസ് 18:16).

പന്ത്രണ്ടാം വയസ്സിൽ ദേവാലയത്തിൽ നിന്ന് തിരികെ വരുമ്പോൾ കുഞ്ഞിനെ കാണുവാനില്ല. ആൾക്കൂട്ടത്തിൽ എങ്ങും മാതാപിതാക്കൾ പരതിനോക്കി. തൻറെ കുഞ്ഞിനെ കാണുന്നില്ല. ആമാതാപിതാക്കൾ അപ്പോൾ അനുഭവിച്ച വേദന എത്രമാത്രം?

കാനാവിലെ കല്യാണം

പരസ്യ ശുശ്രൂഷയുടെ ആരംഭത്തില്‍ കാനാവിലെ കല്യാണത്തിന് വിരുന്നിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും ശ്രേഷ്ഠനായ വ്യക്തി ആരെന്നു ചോദിച്ചാൽ അത് യേശുക്രിസ്തു ആയിരുന്നു. വിരുന്നില്‍ പ്രധാന അഥിതിയാകേണ്ടവന്‍ തന്റെ ശിഷ്യന്മാരുമായി കിണറ്റിരികെ..യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പംകിണറ്റിനരികെ കാത്തുനിൽക്കുകയാണ്. അവിടെയും തിരസ്കരണത്തിൻറെ യേശുക്രിസ്തു രുചിച്ചറിയുന്നു. ഇവർക്ക് വീഞ്ഞ് തീർന്നുപോയി എന്ന് മാതാവ് പറയുന്നു പ്രതീക്ഷയോടെ അമ്മആദ്യമായി തന്നിൽനിന്ന് ഒരനുഗ്രഹം ചോദിക്കുകയാണ്. പ്രിയ അമ്മേ നമുക്ക് ഇതിൽ എന്ത് കാര്യംഅത് അവർ നോക്കിക്കൊള്ളും അവിടെയും ആദ്യം മാതാവിനും പുത്രനും ഒരുപോലെ ദുഃഖം.

12 അപ്പോസ്തോലന്മാർ

തൻറെ സഹയാത്രികരായി 12 അപ്പോസ്തോലന്മാരെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസവും, ലോകപരിജ്ഞാവും ഒന്നുമില്ലാത്തവരായ മുക്കുവരായ 12 പേർ. അവരെ പരിശീലിപ്പിച്ചു, പഠിപ്പിച്ചു, കൂടെ കൊണ്ട് നടന്നു. ഏറ്റവുംകൂടുതൽ അധികമായി സ്നേഹിച്ച ഒരുവനെ മടിശ്ശീല സൂക്ഷിപ്പുകാരൻ ആക്കി. പാല് കൊടുത്ത കൈക്ക് തിരിഞ്ഞു കൊത്തി. വിശ്വസ്തതയോടെ കൂടെ കൊണ്ട് നടന്നവർ ഒരാൾ തൻറെ കാലനായി മാറി. അന്ത്യ അത്താഴ വിരുന്നിൽ നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റികൊടുക്കും. യൂദാ പിന്തിരിയുവാൻ യേശു അവസരം കൊടുത്തു. ഒരാൾപിന്തിരിയുന്നു. സ്നേഹ ചുംബനത്തിലൂടെ ഒറ്റുകാരൻ ആയി മാറിയ യൂദാ സ്നേഹിതാ ചുംബനത്തിലൂടെ ആണോ നീയെന്നെ ഒറ്റയ്ക്ക് കൊടുക്കുന്നത്. മൂന്ന് വർഷം ആ സംഘത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ച കൂടെ കൊണ്ട് നടന്നവർ. ഗദ്‌സമനയിലെ പ്രാർത്ഥനയിലും കൂടെകൊണ്ടുപോയി എനിക്കുവേണ്ടി അൽപസമയം ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ എന്ന് അവരോട് ആവശ്യപ്പെട്ടു എന്നാൽ അവർക്ക് കഴിഞ്ഞില്ല അവർ ഉറങ്ങിപ്പോയി ഒരു പ്രതിസന്ധി വന്നപ്പോൾ ശ്ലീഹന്മാർ എല്ലാവരും ഓടി ഒളിച്ചു. 11 പേരും ആദ്യ പരീക്ഷ പരാജയപ്പെട്ടവരാണ്.

അവിശ്വാസികൾ, നിസ്സംഗൻമാർ, കാര്യഗൗരവം ഇല്ലാത്തവർ, ഗ്രഹണശക്തി ഇല്ലാത്തവർ താൻ ഏറ്റവും അധികം സ്നേഹിച്ചു എന്ന് പറയപ്പെടുന്ന പത്രോസ്പോലും കർത്താവിനെ നിശ്ശേഷം തള്ളി പറഞ്ഞു- അതും കേവലം ഒരു പ്രാവശ്യമല്ല, മൂന്നു പ്രാവശ്യം. നീ എന്നെ കോഴിപോകുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയും എന്ന് അവനെ ഓർമിപ്പിച്ചതാണ് . എന്നാൽ അവയൊക്കെയും വിസ്മരിച്ചുകൊണ്ട് മൂന്നു പ്രാവശ്യം അവൻ തന്നെ തള്ളി പറഞ്ഞു ഞാൻ അവനെ അറിയുകയേ ഇല്ല എന്ന് പ്രാകിക്കൊണ്ട് നിലവിളിച്ചു യേശു വേദനയോടെ തിരിഞ്ഞ് അവനെ നോക്കി. പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിൽക്കേണ്ടവർ. നിരവധി അത്ഭുതങ്ങൾ നേരിട്ട് കണ്ടവരാണ്. അനുഭവിച്ചവരാണ് . പക്ഷേ എല്ലാവരും ഓടിപ്പോയി.

ശിഷ്യന്മാർ തമ്മിലുള്ള വാക്കുതർക്കം
തങ്ങളില്‍ ആരാണ് വലിയവന്‍ ? ഇന്നും തര്‍ക്കങ്ങള്‍ അവരുടെ പേരില്‍ സഭകളില്‍ തുടരുന്നു .. പത്രോസാണ് വലിയവന്‍ ..? തോമശ്‌ളീഹാക്ക് പട്ടത്വമില്ല ..? വിവാദങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ വരുമ്പോള്‍ തിരസ്‌കരണം ഭവനത്തിലും, സഭയിലും, സമൂഹത്തിലും, വ്യക്തികളിലും, സുഹൃത്തുക്കളും നടക്കും.

വളരെ പ്രതീക്ഷയോടെയാണ് സ്വന്തം നാട്ടിലേക്ക് യേശുക്രിസ്തു എത്തിയത്. അവിടെയും തിരസ്‌കരിക്കണം . സ്വന്ത ഗ്രാമംഅവനെ സ്വീകരിച്ചില്ല .. ഇവന്‍ യോസേ .. യൂദ .. എന്നിവരുടെ സഹോദരനായ തച്ഛനല്ലയോ ? തൻറെ ജ്ഞാനവും അറിവും അവർ ചോദ്യംചെയ്യുന്നു മാനസിക വൈകല്യമുള്ളവൻ. സൗഖ്യമാക്കിയതിൻറെ പേരിൽ എതിർപ്പുകൾ, ഒറ്റപ്പെടുത്തലുകൾ നിലവിലുള്ള തെറ്റായ വ്യവസ്ഥിതിക്കെതിരെ പോരാടിയപ്പോൾ തിരസ്‌കരണത്തിന്റെ ആക്കംവര്‍ധിച്ചു. നിലവിലുള്ളതെറ്റായ വ്യവസ്ഥിതിക്കെതിരെ പോരാടിയപ്പോൾ തിരസ്കരണം സമൂഹത്തിൽ സംഭവിച്ചു. ഘടനാപരവും അനുഷ്ഠാനപരവുമായ താൽപര്യത്തിന് യേശു താദാത്മ്യം പ്രാപിച്ചില്ല.

പരസ്യ ശുശ്രൂഷ
പിശാചിന്റെ തലവനും കൂട്ടുകാരനുമായി അധിക്ഷേപിക്കപ്പെട്ടു ..പിശാചിൻറെ തലവനായ ബേത്സബുലിനെ കൊണ്ട് മാജിക്കുകൾ ചെയ്യുന്നു എന്ന് അധിക്ഷേപിച്ചു. സൗഖ്യമാക്കിയതിൻറെ പേരിൽ എതിർപ്പുകൾ, ഒറ്റപ്പെടുത്തലുകൾ. വിവാദങ്ങൾ. ശബത് ആചരണത്തിന്റെ പേരില്‍ യഹൂദ പ്രമാണികളുമായി വാഗ്വാദം. പരീശരും നിയമജ്ഞരും തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്തു . ചിലര്‍ അടയാളം ആവശ്യപ്പെട്ടു. നീഎന്ത് അധികാരത്താൽ ഇവ ചെയ്യുന്നു. നിലവിലുള്ള മതപ്രസ്ഥാനങ്ങള്‍ മനുഷനെ ചൂഷണം ചെയ്യുന്നു എന്ന് മസിലാക്കിയ യേശുക്രിസ്തുഅതിതിനെതിരെ ചാട്ടവാറെടുക്കേണ്ടിവന്നു. എന്റെ ആലയം പ്രാര്‍ഥാലയം എന്ന് വിളിക്കപെടും നിങ്ങളോ അതിനെ കള്ളന്മാരുടെ താവളമാക്കിമാറ്റിയിരിക്കുന്നു. മതങ്ങൾ മനുഷ്യനെ പലപ്പോഴും അടിമത്വത്തിലേക്കും അതിലൂടെ ഉയരുന്ന മതഭ്രാന്തിലേക്കും നയിക്കും

വിശപ്പും ദാഹവും അനുഭവിക്കേണ്ടിവന്നു ഒരു കള്ളനെ പോലെ പിടിക്കപ്പെട്ടു രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ടു കോടതിയിൽ കേസിൽ പ്രതിയായി ബന്ധിക്കപ്പെട്ടവനായി പ്രതിക്കൂട്ടിൽ. ഹെരോദേസിന്റെയും പീലാത്തോസിന്റെയും കൈയ്യാപ്പായുടെയും അരമനയിൽ വിചാരണ ചെയ്യപ്പെട്ടു. പടയായാളികളുടെ പരിഹാസം, തുപ്പൽ ഏൽക്കേണ്ടി വന്നു. ഒത്തിരി ചെയ്തു പ്രതിഫലം ഇത്തിരി പോലും ഇല്ല താൻ ചെയ്തനന്മയ്ക്ക് അനുപാതമായി പ്രതിഫലം ലഭിക്കാത്ത വ്യക്തിയാണ് യേശുക്രിസ്തു. ലോക പ്രകാരംനോക്കുമ്പോൾ സ്വന്തമായി ഒന്നുമില്ലാത്ത പരാജിതൻറെ ചിത്രം.

ഒരു സാധാരണ മനുഷ്യൻറെ ചിന്തയിൽ വ്യാഖ്യാനിക്കുമ്പോൾ ശാപവാക്ക് പറയേണ്ടി വന്നിട്ടുണ്ട് വല്ലതും ഫലം കണ്ടേക്കാം എന്ന് പ്രതീക്ഷയോടെ ആസ്തിയുടെ അടുക്കലേക്ക് നോക്കി ഒന്നും കണ്ടില്ല. വൃക്ഷത്തെ ശപിച്ചു

വെള്ളതേച്ച ശവക്കല്ലറ എന്നിങ്ങനെ പറയേണ്ടി വന്നു. ചാട്ടവാർ എടുക്കേണ്ടി വന്നു. ദേവാലയത്തിൽ വിൽക്കുന്നവരെയും വാങ്ങുന്നവനെയും പുറത്താക്കുവാൻ എൻറെ ആലയം പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടും നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി തീർത്തിരിക്കുന്നു. വിശുദ്ധിയുടെ, നന്മയുടെ ഇടങ്ങളായി മാറേണ്ട ദേവാലയങ്ങൾ അശുദ്ധിയുടെ വ്യാപാരങ്ങളുടെ, കച്ചവട കേന്ദ്രമായി മാറുമ്പോൾ ചാട്ടവാർ എടുക്കേണ്ടി വന്നു. ജെറുസലേം പുത്രിമാരെ നിങ്ങൾ എന്നെ ചൊല്ലി കരയേണ്ട നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ.

ജീവിതത്തിൽ പരീക്ഷകൾ നിരവധി 40 ദിവസം ഉപവസിച്ചപ്പോൾ സാത്താൻറെ പരീക്ഷകൾ പ്രലോഭനങ്ങൾ ഒറ്റപ്പെടുത്തലുകൾ തന്നിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച ഒരാൾപോലും യേശുക്രിസ്തുവിന് ഒരുപ്രതിസന്ധി വന്നപ്പോൾ സഹായിക്കാൻ കണ്ടില്ല എല്ലാവരും ഓടി ഒളിച്ചു എല്ലാവരാലും തിരസ്കരിക്കപ്പെട്ട അനുഭവം.എന്തിനും ഏതിനും പൊരുത്തപ്പെടുവാൻ ശ്രമിക്കുന്ന നമുക്ക് വഴുക്കൻ പരുവത്തിലുള്ള ജീവിതം നരക തുല്യമാകും.

ഒന്നും സ്വന്തമായി ഇല്ലാത്തവൻ എല്ലാം കടം വാങ്ങിയത്.

കടംവാങ്ങിയ മാതൃഗർഭപാത്രം.
ജനിക്കുവാൻ കടംവാങ്ങിയ കാലിത്തൊഴുത്ത്.
കടംവാങ്ങിയ പുസ്തകം വായിച്ച് കഫര്‍ണഹോമില്‍ അഭ്യസനം നടത്തി .
കടംവാങ്ങിയ വഞ്ചിയിൽ അക്കരയ്ക്കു യാത്രയായി,
ബാലൻ കയ്യിൽ നിന്ന് കടംവാങ്ങിയ അപ്പം അനേകർക്ക് അനേകര്‍ക്ക് വിശപ്പടക്കി .. കുടിക്കുവാൻ ദാഹജലത്തിനായി ശമരിയസ്ത്രീയുടെ അടുക്കൽ കേഴുന്നു
സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ല
ഗ്രാമങ്ങളിൽനിന്ന്ഗ്രാമങ്ങളിലേക്ക്, സത്രങ്ങളില്‍ നിന്ന് സത്രങ്ങളിലേക്ക് ഉള്ള യാത്ര…
കടംവാങ്ങിയ കഴുതക്കുട്ടി
കടംവാങ്ങിയ മാളികമുറിയിൽ അന്ത്യത്താഴം.
കടം വാങ്ങിയ ബറബാസിന്റെ കുരിശില്‍ തൂക്കപ്പെട്ടു
അരിമത്യക്കാരൻ യൗസേപ്പിൻറെ കടംവാങ്ങിയ കല്ലറയിൽ അടക്കപ്പെട്ടു. മേലങ്കിപോലും.
മേലങ്കി പോലും ചീട്ടിട്ടെടുത്തു.
നോന്തു പെറ്റ അമ്മയുടെ മുന്‍പിലൂടെ നിസംഗായി കുരിശും ചുമന്നുകൊണ്ടു ചാട്ടവാർ അടിയേറ്റ് നടന്നുപോകുന്നു സ്വന്തം മകനെ ഇഞ്ചിഞ്ചായികൊല്ലുന്നത് കണ്ടുനിൽക്കേണ്ടിവന്ന അമ്മയുടെ ദുഃഖം.
എൻറെ ദൈവമേ എൻറെ ദൈവമേ നീ എന്നെകൈവിട്ടത് എന്ത്
സര്‍വവും കൈവിട്ടുപോയ അനുഭവം.
‘എന്റെ ദൈവമേ .. എന്റെ ദൈവമേ.. നീ എന്നെ കൈവിട്ടതെന്തു ?

ദാഹിക്കുന്ന ഏവരുമേ എന്റെ അടുക്കല്‍ വരുവിന്‍ എന്ന് പറഞ്ഞവന്‍ ‘ എനിക്ക് ദാഹിക്കുന്നു’ എന്ന് പറഞ്ഞു കുരിശിൽ വെള്ളത്തിനായി കേഴുന്നു.
ലോക രക്ഷകന്‍ നഗ്‌നനായി ലോകത്തിന്റെ നെറുകയില്‍ . മാറായിലെ മരുഭൂമിയിൽ പാറയിൽ നിന്ന് ജലം നൽകിയവൻ മരണ സമയത്ത് പോലും കയ്പ്പ്കാടി കുടിക്കേണ്ടി വന്നു. അവർ എനിക്ക് കൊടുക്കുവാൻ കയ്പ്പ്കാടി തന്നു. എൻറെ ദാഹത്തിന് ചെറുക്കാ കുടിക്കുവാൻ തന്നു സങ്കീർത്തനം 69:27

തിരു വിലാവ് കുന്തത്താല്‍ ചിന്തപ്പെട്ടു .

നെറ്റിത്തടങ്ങള്‍ മുള്‍മുടിയുടെ ക്രൂരമായ മുനകളാല്‍ മുറിയപ്പെട്ടു.

ചാട്ടവാറടികളാല്‍ ദേഹം വരയപ്പെട്ടു.

എല്ലാം താന്‍ സഹിച്ചു.. പൊറുത്തു ..

‘ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയയ്കയില്‍ ഇവരോട് ക്ഷമിക്കേണമേ..’

യേശു ക്രിസ്തുവിന്റെ പീഡാനുഭവം ഒരു വ്യക്തിയില്‍ ഒതുങ്ങുന്നില്ല. ഹാബേല്‍ മുതല്‍ ഇന്നുവരെആരൊക്കെ പീഡിപ്പിക്കപ്പെടുന്നുവോ..? തിരസ്‌കരിക്കപ്പെടുന്നുവോ ..? അവരിലൂടെയെല്ലാം ക്രിസ്തു ഇന്നും പീഡിപ്പിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നു. സ്വയം വെറുമയാക്കപ്പെട്ടകര്‍ത്താവ് ഇതെല്ലാം വഹിച്ചതു ആര്‍ക്കു വേണ്ടി?

മനുഷ കുലത്തിന്റെ വീണ്ടെടുപ്പിനായി. ഇന്നിന്റെ പരാജയത്തില്‍ നാം അസ്വസ്ഥരാകരുത്. തിരസ്‌കരണം ജീവിതത്തിന്റെ ഭാഗമാണ്. എല്ലാവരാലും വെറുക്കപ്പെടും. ഒന്നും ഇല്ലാത്തവായി ഈ ലോകത്തിലേക്ക് വന്നു. ഇന്ന് സ്വന്തമെന്നു അഭിമാനത്തോടെ പറയുന്നതൊന്നും നിന്റേതല്ല. എല്ലാം ദൈവത്തിന്റേത് മാത്രം. ദൈവദാനം മാത്രം

പരാജയങ്ങളിൽ അസ്വസ്ഥരാക്കുന്നത് എല്ലാവരാലും വെറുക്കപ്പെടും. ഒന്നും ഇല്ലാത്തവനായി ഈ ലോകത്തിലേക്ക് വന്നു എന്ന് ഓർക്കുക നീ ഇന്ന് സ്വന്തം എന്ന് പറയുന്നത് ഒന്നും തന്നെ നിന്റേതല്ല എല്ലാം ദൈവത്തിൻറെ ദാനം മാത്രമാണ്. സ്വയം വെറും അയക്കപ്പെട്ട യേശുക്രിസ്തു ഇതെല്ലാംസഹിച്ചത് എന്തിനുവേണ്ടി എൻറെയും നിങ്ങളുടെയും പാപത്തിന് മോചനത്തിനായി നമ്മുടെവീണ്ടെടുപ്പിനായി പാപം ഇല്ലാത്തവൻ പാപികളായ നമുക്ക് വേണ്ടി പരമ യാഗമായി ജീവൻ ബലിയായിഅർപ്പിച്ചു.

“നാഥൻ മൃതരിടയിലുറപ്പിച്ചാദത്തെ

ഖേദിക്കേണ്ട നിൻപാപത്തെ ഓർത്തിനിയും നീ

നീ കുറ്റം ചെയ്തതിനല്ലോ ഞാൻ കൊണ്ടാടികൾ

ഏദൻ കനിനീ നിന്നതിനാൽ കൈപ്പും കുടിച്ചേൻഞാൻ

നഗ്നതയാൽ നീ ഇലകൾ ചാർത്തി നഗ്നയോടെന്നെയവർ തൂക്കി

ഞാൻ ചിന്തിയ രക്തത്താൽ പോയ് കോപം താതന്റെ”