പുരോഹിതൻ: ദൈവവിളിയോടുള്ള സമർപ്പണത്തിന്റെ പ്രതീകം

പുരോഹിതൻ: ദൈവവിളിയോടുള്ള സമർപ്പണത്തിന്റെ പ്രതീകം
(A Faithful Reflection on the Malankara Church and Her Priests )
ഇന്നിന്റെ സോഷ്യൽ മീഡിയയിലെ ചില വാർത്തകളും അഭിപ്രായങ്ങളും കാണുമ്പോൾ ഒരു തെറ്റായ ധാരണ ജനങ്ങളിൽ ഉണ്ടാകുന്നു – മലങ്കര ഓർത്തഡോക്സ് സഭയിലെ വിശ്വാസികളുടെ മൊത്തവ്യാപാരികൾ താങ്കളാണെന്ന അവകാശവാദങ്ങളുമായി ചില യൂട്ട്യൂബ്റന്മാർ പടച്ചുവിടുന്ന വർത്തമാനങ്ങൾ കാണുമ്പോൾ ഇവരാണ് മലങ്കര സഭയുടെ ചക്രം തിരിക്കുന്നവർ എന്ന് തോന്നിപ്പോകും? ഇവർ പറയുന്നത് മാത്രമാണ് “മലങ്കര സഭാ വിശ്വാസികളുടെ” നിലപാട് എന്നും ഒരു വിഭാഗം ജനങ്ങൾക്ക് തോന്നിപ്പോകും.
പരിശുദ്ധ സഭയുടെ ശുശ്രൂഷാ സമ്പ്രദായം മനസ്സിലാക്കണം
മലങ്കര സഭയ്ക്കു അതിന്റേതായ ഭരണ സംവിധാനങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള വ്യക്തമായ സംവിധാനങ്ങൾ ഉണ്ട്. ഒരോ കാര്യത്തിന്റെയും അന്തിമ തീരുമാനങ്ങൾ സഭയുടെ ആന്തരിക ചട്ടപ്രകാരം ചർച്ച ചെയ്തു കൊണ്ടു യഥാസമയം ഉചിതമായ തീരുമാനങ്ങൾ എടുത്തുകൊള്ളും.
ചിലരുടെ വയറ്റിപ്പിഴപ്പിന് വേണ്ടി സഭയെ ആക്ഷേപിക്കുന്നത്
മുൻപറഞ്ഞ ചില സമൂഹമാധ്യമ ചാനലുകൾ എന്നവകാശപ്പെടുന്ന യൂട്ട്യൂബ്റന്മാർ, സഭയിലെ വൈദികരെ അപവാദപരമായി ആക്ഷേപിക്കുന്നത് കാണുമ്പോൾ അതിനുള്ള പിന്നിലെ ഉദ്ദേശം മനസ്സിലാക്കാം – ഹിറ്റ്സും ലൈക്കും കൂടി കിട്ടാൻ ആരെയും അധിഷേപിക്കുവാൻ തയ്യാറുള്ള മനോഭാവം. സഭാ പിതാക്കന്മാരെ അധിക്ഷേപിക്കുവാൻ തൊലിയുടെ നിറം നോക്കി അധിക്ഷേപിക്കുന്ന ഇക്കൂട്ടർ ഉപയോഗിക്കുന്ന വാക്കുകൾ കേട്ടാൽ ഇവരുടെ പൂർവികർ എല്ലാം തിരുവിതാംകൂർ രാജവംശത്തിൽ പിറന്ന വെളുത്തവർഗക്കാർ ആണെന്ന് തോന്നിപ്പോകും.
പുരോഹിതൻ: ദൈവവിളിയോടുള്ള സമർപ്പണത്തിന്റെ പ്രതീകം
ഒരു വൈദികന്റെ ജീവിതം ഒരു ഔദ്യോഗിക സ്ഥാനമല്ല. അത് ദൈവത്താൽ വിളിക്കപ്പെട്ട, അർപ്പിതമായ ഒരു ജീവിതമാണ്. വൈദികസെമിനാരിയിൽ പൂർണമായ പഠനവും വർഷങ്ങൾ നീണ്ട ആത്മീയ ശുശ്രൂഷാ പരിശീലനതിലൂടെയുമാണ് ഇത് ലഭിക്കുന്നത്. സഭയോടും ദൈവജനത്തോടും ചേർന്ന്, ഉപജീവനം എന്നതിനെക്കാൾ ഉയര്ന്ന വിധത്തിൽ, ദൈവരാജ്യത്തിനായി സ്വയം ത്യാഗപൂർവം സമർപ്പിച്ച ജീവിതമാണ് ഒരൊ വൈദികന്റെയും ലക്ഷ്യം.
ദൈവവചനം എന്താണ് പഠിപ്പിക്കുന്നത്?
“നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കർഷിക്കരുതു; ഞാൻ യഹോവ ആകുന്നു.
സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെമേൽ വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു; നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.” – ലേവ്യപുസ്തകം 19:16-18
“നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്വിൻ.” – 1 പത്രൊസ് 5:2-3
മലങ്കര സഭയിലെ രിപക്ഷം വൈദികരും ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ്. അവർക്ക് ലോകത്തിന്റെ മറ്റു മേഖലകളിൽ ചേരാനും ഉയരാനും എല്ലാ സാധ്യതകളും ഉണ്ടായിരുന്നുവെങ്കിൽ പോലും, ദൈവവിളിയോടുള്ള അതൃപ്തിയില്ലാത്ത തീക്ഷ്ണതകൊണ്ടാണ് സഭാ ശുശ്രൂഷയെ തെരഞ്ഞെടുക്കുന്നത്.
മറ്റു സമൂഹങ്ങളിൽപോലെ ചില തെറ്റുകൾ സഭയിലുമുണ്ട്
അതെ, സത്യം പറയട്ടെ – ചില പിഴവുകളും അപവാദങ്ങളും ഉള്ളവർ വൈദീകസമൂഹത്തിലും ഉണ്ട്.
“അവനിൽപാപമില്ലെന്ന്നമ്മൾപറയുംഎങ്കിൽനമ്മൾഞങ്ങളെതന്നെവഞ്ചിക്കുന്നു; സത്യംനമ്മിൽഇല്ല.” – 1 യോഹന്നാൻ 1:8
ചില *പുഴുകുത്തുകൾ* ഞങ്ങളുടെ ഇടയിലും ഉണ്ട് എന്നത് സമ്മതിക്കുന്നു. ഒരു കുടുംബത്തിൽ നാല് മക്കളുണ്ടെങ്കിൽ അവർ എല്ലാവരും ഒരേ സ്വഭാവക്കാരാണോ? അല്ല.
ഒരു വൈദികൻ തന്റെ ജീവിതം മുഴുവൻ ദൈവത്തിന്റെ മഹത്വത്തിനും ജനങ്ങളുടെ ആത്മീയ ശുശ്രൂഷയ്ക്കും വേണ്ടി നീക്കിവയ്ക്കുന്നതു കാണാതെ പോകരുത്. സഭയുടെ ധർമ്മവും സമർപ്പണവും വിസ്മരിച്ച്, ചില തകരാറുകളെമാത്രം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ ആക്ഷേപങ്ങളുടെ കൊടുങ്കാറ്റ് ഉയർത്തുന്നത് നീതിയല്ല.
അവസാനമായി – ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
അത് കൊണ്ട് തന്നെ, ഒരൊരു വൈദികനും ദൈവത്തിന്റെ മഹത്വത്തിനും ദൈവജനങ്ങളുടെ ആത്മീയ ഉദ്ധാരണത്തിനുമായി ജീവിക്കുന്നതിന്റെ വിശുദ്ധതയെ കണ്ടുകൊണ്ട്, അവരെ മാന്യമായി സമീപിക്കേണ്ടത് നമ്മുടെ ക്രൈസ്തവ ധർമ്മമാണ്.
“നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ. സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു.” – ഹെബ്രായർ 13:17-18
ദൈവം നമ്മുടെ മനസ്സുകൾക്ക് അനുഗ്രഹവും പരിച്ഛേദനവും നൽകട്ടെ.
മലങ്കരസഭയെസ്നേഹിച്ചവരെപോലെ, സഭയെസ്നേഹിച്ചുകൊണ്ടേയിരിപ്പിൻ.