Skip to content
June 16, 2025
  • Home
  • Blog
    • Theology
    • Bible Study
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact

Orthodox TV

Love God & Love Life

Primary Menu
  • Home
  • Blog
    • Theology
    • Bible Study
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
Live TV
  • Home
  • സ്ത്രീ 
  • Theology

സ്ത്രീ 

Punchakonam Achen October 2, 2024 2 min read
sthree

പണ്ട് ദൈവങ്ങളെല്ലാം സ്ത്രീകളായിരുന്ന ഒരു സംസ്കാരം ലോകത്തുണ്ടായിരുന്നു. 

പുരാണങ്ങളിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം ലക്ഷ്മണരേഖയ്ക്കുള്ളിൽ ബന്ധനസ്ഥകളായ ചാരിത്ര്യംസൂക്ഷിപ്പുകാരികളാണ്. 

വേദങ്ങൾ സ്ത്രീക്ക് നൽകിയ സ്ഥാനം വ്യത്യസ്തമാണ്. 

ഋഗ്വേദകാലഘട്ടം പൊതുവെ സ്ത്രീക്കനുകൂലം: 

യജുർവേദത്തിൽ സ്ത്രീയുടെ അധഃപതനം ആരംഭിച്ചു. 

സാമവേദത്തിൽ അതു കൂടുതൽ മോശമായി. 

അഥർവ്വവേദം സ്ത്രീക്ക് പാതാളമാണ്. ധർമ്മശാസ്ത്രങ്ങളെ ക്രോഡീകരിച്ച് മനു, യാജ്ഞവൽക്യൻ, പരാശരൻ എന്നീ മുനിശ്രേഷ്ഠന്മാരിലൂടെ സ്ത്രീയിൽനിന്നും എല്ലാ അവകാശങ്ങളെയും എടുത്തുമാറ്റി. 

പുരുഷമേധാവിത്വത്തിന്റെ അടിമയായി. 

കാര്യേഷു മന്ത്രി; കരണേഷു ദാസി

രൂപേഷു ലക്ഷ്മി; ക്ഷമയാ ധരിത്രി

സ്നേഹേഷു മാതാ, ശയനേഷു വേശ്യാ

സൽകർമ്മ നാരി, കുലധർമ്മപത്നി”

പുരോഹിത മനസിൽനിന്ന് പുറപ്പെട്ട കാഴ്ചപ്പാട്. 

അത്രമാത്രം സ്ത്രീ നിന്ദിക്കപ്പെട്ടു.

യുറോപ്യൻ സദാചാര സാഹിതിയുടെ ചരിത്രം എന്ന ഗ്രന്ഥത്തിൽ പറയുന്നു. “ആദ്യകാലത്തെപുരോഹിതന്മാർ സ്ത്രീയെ നരകത്തിലേക്കുള്ള വാതിലുകളായാണ് കണക്കാക്കിയത്. 

എല്ലാ മാനുഷിക ദുരന്തങ്ങൾക്കും അവളാണ് കാരണക്കാരി. 

പിശാചിന്റെ സ്ഥിരം ഉപകരണമാണ് അവളുടെ സൗന്ദര്യം”. 

പിന്നീട് സൃഷ്ടിയിൽ പുരുഷന്റെ പങ്ക് സ്ത്രീയുടേതിനേക്കാൾ ഉത്തമമാണെന്ന് ഘോഷിച്ചുകൊണ്ട്ഒരു പുതിയ സംസ്കാരം ജഗത്താകെവന്ന്, അമ്മദൈവങ്ങളെ സ്ഥാ­ന­ഭ്രഷ്ടരാക്കി. 

പുതിയ മതങ്ങൾ ഉണ്ടായി. 

സംഘടിത മതങ്ങൾക്കു കീഴിൽ സ്ത്രീത്വം ചവിട്ടിമെതിക്കപ്പെട്ടു. 

എല്ലാ മതങ്ങളിലും മതകാര്യങ്ങളിൽ സ്ത്രീക്ക് പങ്ക് നിഷേധിക്കപ്പെട്ടു. 

അതിന് കാരണങ്ങളുണ്ട്. 

പല മതങ്ങളിലും ദൈവം പുരുഷനാണ്. ദൈവം തന്റെ രൂപത്തിലൂടെയാണ് പുരുഷനെ സൃഷ്ടിച്ചത്. 

അതുകൊണ്ട് ഈശ്വരപൂജ നിർവ്വഹിക്കുവാൻ പുരുഷന്മാർ തന്നെ വേണമെന്ന് സിദ്ധിക്കുന്നു.

ഹിന്ദുക്കളുടെ പൂജാരിമാരും ഇസ്ലാമിലെ മുസ്ലിയാരും ക്രിസ്ത്യാനിയിലെ കപ്യാരും പാതിരിമാരുംഎല്ലാം ആണുങ്ങൾ ആയത് ദൈവം പുരുഷനായതുകൊണ്ടാണ്. 

സ്ത്രീ – സമത്വവും, സ്വാതന്ത്ര്യവും , സ്ത്രീ ശാക്തീകരണവും എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങൾസ്ത്രീ സംരക്ഷണാർത്ഥം

നിരന്തരം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. 

പുരുഷാധിപത്യം എല്ലാം മേഖലയിലും ഉണ്ട്. ഇപ്പോഴും പുരുഷനു താഴെ പരിഗണിക്കപ്പെടേണ്ടവളാണ്സ്ത്രീ എന്ന മനോഭാവത്തിനു വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അവഗണനയ്ക്കുംപാർശ്വവൽക്കരണത്തിനും നൂറ്റാണ്ടുകളുടെ തന്നെ പഴക്കമുണ്ട്. പുരുഷൻ്റെ സ്വാർത്ഥതയും ഭയവുംഎല്ലാം കാലവും സ്ത്രീയെ ഒരു പരിധി വരെ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. 

എബ്രായ സാംസ്‌കാരിക പശ്ചാത്തലത്തിലാണ് വേദപുസ്തകം രചിക്കപ്പെട്ടത്. ഗോത്രപിതാക്കന്മാരുടെ ആധിപത്യത്തില്‍ അമര്‍ന്നിരുന്ന എബ്രായ ജനതയുടെ കുടുംബങ്ങളും സാമൂഹ്യഘടനകളും പുരുഷ കേന്ദ്രീകൃതമായിരുന്നു. 

വേദപുസ്തകം ധാരാളം സ്‌ത്രീ കഥാ പാത്രങ്ങളെ പരിചയ പ്പെടുത്തുന്നു. അവരുടെജീവിതത്തിൽനിന്ന്‌ നമുക്ക്‌ ഒരുപാട്‌ പഠിക്കാനുണ്ട്‌. 

ജീവിതത്തിൽ പകർത്താൻ കഴിയുന്ന നല്ല മാതൃകകളാണ്‌ പലരുടെയും. 

മറ്റു ചിലത്‌ അനുകരിക്കാൻ പാടില്ലാത്ത മാതൃകകളാണ്‌.

പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീത്വം

ഏദന്‍തോട്ടത്തില്‍നിന്നു പുറത്താക്കിയ കാലം മുതല്‍ക്കേ സ്ത്രീ ശപിക്കപ്പെട്ടവള്‍ എന്നു കരുതുകയുംതന്മൂലം സ്ത്രീത്വം പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്തുപോന്നു. 

പുരുഷനെയും സ്ത്രീയെയും ‘മനുഷ്യനായി‘ ദൈവം സൃഷ്ടിച്ചതു വ്യക്തിത്വങ്ങളുടെ സമമായവികാസത്തിനും തുല്യതയ്ക്കും രണ്ടാളും സമരസിച്ചു ജീവിക്കാന്‍ ഉദ്ദേശിച്ചായിരുന്നു. 

അവര്‍ രണ്ടല്ല മറിച്ച് ഒന്നാണെന്നു നമ്മെ ഓര്‍മിപ്പിച്ചത് ഇത്തരത്തിലുള്ള പരസ്പര പൂരകങ്ങളായിജീവിക്കാനായിരുന്നു. 

 ‘ഒരേ ശരീരമായിരിക്കുക‘ എന്ന പദംകൊണ്ടു ലൈംഗികതയുടെയും കീഴ്പ്പെടുത്തലിന്‍റെയുംദുര്‍വ്യാഖ്യാനം മൂലം സ്ത്രീകള്‍ തുല്യതയും മാന്യതയും കിട്ടാതെ പാര്‍ശ്വവത്കരിക്കപ്പെട്ടവരായികരുതിപ്പോന്നു.

പഴയനിയമത്തിലുടനീളം നാം കാണുന്നതു സ്ത്രീത്വത്തോടുള്ള നിഷേധമാണ്. 

ദൈവജനമായ ഇസ്രായേല്‍ ജനതയുടെ നേതാക്കളെല്ലാവരും പുരുഷന്മാരായിരുന്നു. 

അബ്രാഹത്തിലൂടെയും ഇസഹാക്കിലൂടെയും യാക്കോബിലൂടെയും പിന്നീടു മോശയിലൂടെയുംകൈമാറപ്പെട്ടതു പുരുഷ/പിതൃമേധാവിത്വമായിരുന്നു. 

യഹൂദ പാരമ്പര്യത്തിലെ പ്രര്‍ത്ഥനതന്നെ “സര്‍വശക്തനായ ദൈവമേ, അങ്ങ് എന്നെ ദരിദ്രനായുംവിജാതീയനായും സ്ത്രീയായും സൃഷ്ടിക്കാതിരുന്നതിനു ഞാന്‍ അങ്ങേയ്ക്കു നന്ദി പറയയുന്നു” എന്ന് അഞ്ചു പ്രാവശ്യം പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു

വ്യഭിചാരത്തിനു പിടിക്കപ്പെട്ടാലോ, ഒരു കന്യക ഗര്‍ഭിണിയായാലോ ദാരുണമരണം ഉറപ്പായിരുന്നു. 

വിദ്യ അഭ്യസിക്കാന്‍ സ്ത്രീക്ക് അധികാരമുണ്ടായിരുന്നില്ല. 

യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ ‘തോറ‘ വായിക്കുവാന്‍ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. 

വഴിയിലൂടെ നടക്കുന്ന ഒരു റബ്ബിയും സ്ത്രീകള്‍ക്കു മുഖം കൊടുക്കുകയോ സംസാരിക്കുകയോചെയ്യുന്നതു തിന്മയായി കണക്കാക്കിയിരുന്നു. 

സ്ത്രീ ഒരു ഉപഭോഗവസ്തുവും കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കുവാനുള്ള ഉപാധിയും മാത്രമായി. 

സ്ത്രീകളെ സ്വാതന്ത്ര്യമില്ലാത്തവരും അടിമകളും ചൊല്പ്പടിക്കു നിര്‍ത്തുന്നവരുടേതുമായ സമുദായംസദാ നിയമനിര്‍മാണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 

ജൂതമതത്തില്‍ സ്ത്രീ 

 

 വിലക്കപ്പെട്ട കനി തിന്നുകയും തന്‍റെ ഇണയെകൊണ്ട് തീറ്റിക്കുകയും ചെയ്തവളാണ് സ്ത്രീ. (ഉല്പത്തി 3:12) 

ദൈവത്തെ ധിക്കരിക്കുക മാത്രമല്ല ധിക്കരിക്കുവാന്‍ പ്രേരിപ്പിക്കുക കൂടിചെയ്ത പാപിയാണവള്‍. 

ഇതായിരുന്നു സ്ത്രീയെക്കുറിച്ച യഹൂദ വീക്ഷണം. 


കടം വീട്ടുവാനായി സ്വന്തം പുത്രിമാരെ അടിമച്ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്ന സമ്പ്രദായംപോലും യഹൂദന്‍മാര്‍ക്കിടയില്‍ നിലനിന്നിരുന്നു (നെഹമ്യാ 5:5)

പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിനെ പുച്ഛത്തോട് കൂടിയായിരുന്നു യഹൂദന്മാര്‍നോക്കികണ്ടിരുന്നത്. 

പ്രസവിക്കപ്പെടുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന്‍റെ ഇരട്ടികാലംമാതാവ്‌ അശുദ്ധയായിരിക്കുമെന്നാണ് വിധി (ലേവ്യ 12:1-5).

ആൺകുഞ്ഞിനെ പ്രസവിച്ചാൽ 

2. നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരു സ്ത്രീ ഗർഭംധരിച്ചു ആൺകുഞ്ഞിനെപ്രസവിച്ചാൽ അവൾ 7 ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെഅവൾ അശുദ്ധയായിരിക്കേണം.

4. പിന്നെ അവൾ 33 ദിവസം തന്റെ രക്ത ശുദ്ധീകരണത്തിൽ ഇരിക്കേണം; അവളുടെശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധമന്ദിരത്തിലേക്കു വരികയും അരുതു.

പെൺകുഞ്ഞിനെ പ്രസവിച്ചാൽ

5. പെൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ 14  ദിവസം (രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെഅശുദ്ധയായിരിക്കേണം; പിന്നെ 66 ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം.

വിവാഹമോചനം

വിവാഹമോചനത്തിന് പഴയ നിയമപ്രകാരം പുരുഷന് മാത്രമേ അവകാശമുള്ളൂ. 

ഏത് ചെറിയ കാരണമുണ്ടായാലും പുരുഷന് സ്ത്രീയെ വിവാഹമോചനം ചെയ്യാം. 

മോചനപത്രമെഴുതി അവളുടെ കൈയില്‍ കൊടുക്കണമെന്ന് മാത്രം. 

ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന് മുന്നിലല്ലാതെ അലങ്കാരം സ്വീകരിക്കാന്‍ പാടുള്ളതല്ല എന്നാണ്യഹൂദമതം പഠിപ്പിക്കുന്നത്. 

ബഹുഭാര്യത്വം

അബ്രഹാമിന്

ജൂത സമുദായത്തിന്റെ ആദര്‍ശപിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അബ്രഹാമിന് സാറായ്, ഹാഗാര്‍ എന്നീ രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്ന് ഉല്‍പത്തി പുസ്തകം (16:1-3) പറയുന്നു. 

സാറായുടെ മരണശേഷം കൈതോറയെ വിവാഹം ചെയ്തുവെന്നും പറയുന്നു. 

ഇസ്രായേൽ ഗോത്രത്തിന്റെ പിതാവായി പറയപ്പെടുന്ന യാക്കോബിന് ലെയാ, ലാബാൻ, ബിൽഹാ, സിൽവാ എന്നിങ്ങനെ നാലുപേരും, 

ദാവീദ്

സങ്കീർത്ഥനകർത്തവായ ദാവീദ് പ്രവാചകന് മീയൽ, ബത്ശേബ, അബിനോവം, അബിഗായാൽ, മാക്യ, ഹഗീതി.. തുടങ്ങി 7 ഭാര്യമാർ ഉണ്ടായിരുന്നു , 

Solomon 

സുഭാഷിത കർത്താവായ (Song of Solomon) സോളമന് 700 ഭാര്യമാരും, മുന്നൂറു ഉപഭാര്യാമാരുംഉണ്ടായിരുന്നതായി ബൈബിൾ ചൂണ്ടിക്കാട്ടുന്നു. ബഹുഭാര്യത്വത്തിന് കയ്യുംകണക്കുമില്ല.(1 രാജാക്കന്മാര്‍ 11:3). അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.

3. And he had seven hundred wives, princesses, and three hundred concubines: and his wives turned away his heart.

Exodus 21:10. 10. അവൻ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ ഇവളുടെ ഉപജീവനവും ഉടുപ്പുംവിവാഹമുറയും കുറെക്കരുതു.

10. If he take him another wife; her food, her raiment, and her duty of marriage, shall he not diminish.

11. ഈ മൂന്നു കാര്യവും അവൻ അവൾക്കു ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെവിട്ടയക്കേണം.

11. And if he do not these three unto her, then shall she go out free without money.

“അവൻ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയുംകുറെക്കരുതു.”

“ഹില്ലേല്‍ “ എന്ന റബ്ബിയുടെ “നിയമസംഹിത” പ്രകാരം ഒരു ഭര്‍ത്താവിനു ഭാര്യയെ ഉപേക്ഷിക്കുവാന്‍വലിയ കാരണങ്ങൾ ഒന്നും വേണ്ട. 

ഒന്ന്, ഭര്‍ത്താവിന്‍റെ മുന്നില്‍ വച്ചു ഭാര്യ ഭര്‍ത്താവിന്‍റെ മാതാപിതാക്കളോടു കയര്‍ത്തുസംസാരിച്ചാല്‍. 

രണ്ട്, തന്‍റെ ഭാര്യയേക്കാള്‍ സുന്ദരിയായ സ്ത്രീയെ കണ്ടാല്‍ ഉപേക്ഷപത്രം കൊടുത്ത് ആദ്യഭാര്യയെഉപേക്ഷിക്കാം.

New Testament Period

യേശുവിന്‍റെ ജീവിതകാലമത്രയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ചജീവിതമായിരുന്നു. 

തന്‍റെ തെരുവിലൂടെയുള്ള യാത്രകളില്‍, അത്ഭുതപ്രവര്‍ത്തനങ്ങളില്‍, ഭക്ഷണനേരങ്ങളില്‍സ്ത്രീകള്‍ സഹയാത്രികളായിരുന്നു. 

മഗ്ദലനാ മറിയ

തന്‍റെ പരസ്യജീവിതത്തിന്‍റെ മൂന്നു വര്‍ഷക്കാലവും ഗുരുവിനുവേണ്ടി ഒരു ശിശുസഹജമായസ്നേഹത്തോടെ മഗ്ദലന മറിയം കൂടെ നടന്നു. 

ഉത്ഥാനത്തിനുശേഷം പ്രിയ ശിഷ്യഗണത്തിനുമുമ്പേ കര്‍ത്താവ് പ്രത്യക്ഷനായതു മഗ്ദലനാമറിയത്തിനായിരുന്നു. 

ശിഷ്യന്മാര്‍ ഭയന്ന് ഓടിയൊളിച്ച രാത്രിയില്‍ തന്‍റെ ഗുരുവിനെ ഒരു നോക്ക് കാണാന്‍ ഒറ്റയ്ക്ക്അവള്‍ പോയതുകൊണ്ടാകാം അവളുടെ നിസ്വാര്‍ത്ഥസ്നേഹത്തിനു യേശു ഇങ്ങനെപ്രത്യക്ഷനായത്. 

രക്തസ്രാവക്കാരി സ്ത്രീ

പുരുഷന്മാരെ പൊതുസ്ഥലത്തുവച്ചു സ്പര്‍ശിക്കാന്‍ അനുവാദമില്ലാതിരുന്ന കാലത്തുരക്തസ്രാവക്കാരി സ്ത്രീ ക്രിസ്തുവിന്‍റെ വസ്ത്രത്തില്‍ തൊട്ടതിന്‍റെ ധൈര്യം അവളുടെവിശ്വാസതീവ്രതയായിരുന്നു. 

ന്യായപ്രമാണപ്രകാരം, ആ അവസ്ഥയിലുള്ള ഒരു സ്‌ത്രീ ജനക്കൂട്ടത്തിനിടയിൽ വരരുതായിരുന്നു, ആരെയെങ്കിലും തൊടുന്ന കാര്യം പറയുകയും വേണ്ട. എന്നിട്ടും യേശു അവളെ ശകാരിച്ചില്ല. 

മറിച്ച്‌ “മകളേ” എന്നു വിളിച്ച്‌ അനുകമ്പാപൂർവം അവൻ അവളെ ആശ്വസിപ്പിച്ചു. അത്‌ അവളുടെഹൃദയത്തെ എത്രമാത്രം സ്‌പർശിച്ചിരിക്കണം! അവളെ സുഖപ്പെടുത്താൻ യേശുവിനുംസന്തോഷമായിരുന്നു!

സമരിയക്കാരി സ്ത്രീ

പൊതുസ്ഥലത്തുവെച്ച്‌ ഒരു സ്‌ത്രീയോടു സംസാരിക്കുന്നത്‌ [യഹൂദർക്ക്‌] പ്രത്യേകിച്ചുംഅപകീർത്തികരമായിരുന്നു 

വിജാതിയരോടുള്ള തൊട്ടുകൂടായ്മയുടെ കാലത്തെ സമരിയക്കാരി സ്ത്രീയോടുളള യേശുവിന്‍റെസ്നേഹസംഭാഷണം മനുഷ്യന്‍റെ വിഭാഗീയചിന്തയ്ക്കു കടിഞ്ഞാണിട്ടു. 

പക്ഷേ, ആദരവോടും പരിഗണനയോടും കൂടെ സ്‌ത്രീകളോട്‌ ഇടപെട്ടു, വർഗീയ മുൻവിധിയോസ്‌ത്രീപുരുഷ വ്യത്യാസമോ അവനില്ലായിരുന്നു. 

താൻ മിശിഹായാണെന്ന്‌ ഏറ്റവുമാദ്യം യേശു വ്യക്തമായി പറഞ്ഞത്‌ ആ ശമര്യസ്‌ത്രീയോടായിരുന്നു.—യോഹന്നാൻ 4:7-9, 25, 26.

ലാസറിന്‍റെ മരണവിഷയത്തില്‍ മര്‍ത്തയോടും മറിയത്തോടും കര്‍ത്താവിന്‍റെ സമാശ്വസിപ്പിക്കുന്നവചനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു. 

വേശ്യാവൃത്തിക്കു പിടിക്കപ്പെട്ട സ്ത്രീയോടുള്ള സമീപനം തികച്ചും സ്ത്രീപക്ഷമായിരുന്നു. 

സ്ത്രീകളുടെ സ്വന്തം നിവൃത്തികേടിന്‍റെ പേരില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ യേശുതയ്യാറായിരുന്നില്ല. 

കാനായിലെ കല്യാണവിരുന്ന് ഒരു മകന്‍ അമ്മയോടു ചേര്‍ന്ന് എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന്ഉത്തമോദാഹരണമാണ്. 

മറ്റുള്ളവുടെ വേദനയില്‍ അമ്മയോടൊത്തു നില്ക്കുന്ന മകന്‍.

അവസാനം തന്‍റെ ജോലി പൂര്‍ത്തിയാക്കി മരണത്തിനു കീഴടങ്ങുന്നതിനു മുമ്പു യേശു നമുക്കുസമ്മാനമായി തന്നതും ഒരു സ്ത്രീയെത്തന്നെ – തന്‍റെ അമ്മയെ. 

പുനരുത്ഥാനശേഷം യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌ മഗ്‌ദലക്കാരത്തി മറിയയ്‌ക്കും “മറ്റെ മറിയ” എന്നു ബൈബിൾ വിളിക്കുന്ന ഒരു ശിഷ്യയ്‌ക്കും മുമ്പാകെയാണ്‌. 

ആദ്യം അവന്‌ പത്രൊസിന്റെയോ യോഹന്നാന്റെയോ മറ്റേതെങ്കിലുമൊരു ശിഷ്യന്റെയോ മുമ്പാകെപ്രത്യക്ഷപ്പെടാമായിരുന്നു. 

എന്നാൽ തന്റെ പുനരുത്ഥാനത്തിന്റെ പ്രഥമ ദൃക്‌സാക്ഷികളാകാൻ അവസരമേകിക്കൊണ്ട്‌ യേശുസ്‌ത്രീകളെ മാനിച്ചു. 

ആശ്ചര്യകരമായ ഈ സംഭവത്തെക്കുറിച്ച്‌ അവന്റെ ശിഷ്യന്മാരെ അറിയിക്കാൻ ആ സ്‌ത്രീകളോടുനിർദേശിച്ചു. “നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു . . . പറവിൻ” എന്ന്‌ യേശുവും അവരോടുകൽപ്പിച്ചു. (മത്തായി 28:1, 5-10) 

സാക്ഷ്യംപറയാൻ സ്‌ത്രീകൾക്കു നിയമപരമായി യോഗ്യതയില്ലെന്ന യഹൂദന്മാരുടെ മുൻവിധിയേശുവിനെ സ്വാധീനിച്ചില്ലെന്നു വ്യക്തം.

പഴയനിയമകാലം സ്ത്രീ വിരുദ്ധമായിരുന്നെങ്കില്‍ ക്രിസ്തുവിലൂടെ, ക്രിസ്തുവിനുശേഷം സ്ത്രീത്വംസദാ ആരിക്കപ്പെട്ടു. 

അവനെന്നും ഒരു സ്ത്രീപക്ഷക്കാരനായിരുന്നു. 

സ്ത്രീസ്വാതന്ത്ര്യത്തിനും സമത്വത്തിനുംവേണ്ടി നമ്മളിന്ന് മുറവിളി കൂട്ടുമ്പോള്‍ രണ്ടായിരംവര്‍ഷങ്ങള്‍ക്കുമുമ്പു യേശുവെന്നൊരുവന്‍ യൂദയാ പട്ടണത്തില്‍ സ്ത്രീപക്ഷക്കാരനായിഅമരത്തുണ്ടായിരുന്നു. 

സ്ത്രീസമത്വവും സ്ത്രീവസ്വാതന്ത്ര്യവും വാനോളം വാഴ്ത്തി പാടുമ്പോഴും ഇന്നും സ്ത്രീത്വംദൈനംദിനം അവഹേളിക്കപ്പെടുന്നതു കാണുമ്പോള്‍, നാം ലജ്ജിക്കേണ്ടിയിരിക്കുന്നു. 

St.Paul 

“ചെകുത്താന്‍റെ പ്രതിരൂപമാണ് പെണ്ണ്” എന്ന യെവന ചിന്തയുടെ സ്വാധീനമാണ് “സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകായാണ് പുരുഷന് നല്ലത്” (1 കൊരിന്ത്യര്‍ 7:1) എന്ന പൌലോസിന്‍റെ വചനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

‌ “സ്ത്രീ മൗനം പാലിക്കുന്നതാണ് മഹത്തരം” എന്ന് പറഞ്ഞ “സോഫോക്വീസിന്‍റെ” ആശയങ്ങള്‍തന്നെയാണ് “സഭകളില്‍ സ്ത്രീകള്‍ മൗനം പാലിക്കണം” (1 കൊരിന്ത്യര്‍ 14:34-36) എന്ന് പറഞ്ഞപൌലോസിന്‍റെ വചനങ്ങളിലുമുള്ളത്.

—ഉല്‌പത്തി 2:

18. അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നുതക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.

18. And the LORD God said, It is not good that the man should be alone; I will make him an help meet for him.

പുരുഷന്മാർക്കു പീഡിപ്പിക്കാനോ ചൂഷണംചെയ്യാനോ ചവിട്ടിമെതിക്കാനോ വിധിക്കപ്പെട്ടവരല്ലസ്‌ത്രീകൾ. 

 ഭാര്യ ഭർത്താവിനു “തക്കതായൊരു തുണ”യാണ്‌. സന്തോഷം പ്രസരിപ്പിക്കുന്ന, സാമർഥ്യമുള്ള ഒരുപങ്കാളിയാണ്‌ അവൾ.18.

എലിസബത്ത്

എലിസബത്ത് മികച്ച പേരിൻറെ അർത്ഥങ്ങൾ: 

മനോഭാവം, ആനന്ദപൂർണ്ണമായ, ഭാഗ്യ, ശ്രദ്ധയുള്ള, സൌഹൃദം, ആരാധിക്കുന്നവൾ, 

എലിസബത്ത് =GOD IS MY REFUGE 

പുരോഹിതനായ Aharon പിന്‍തലമുറക്കാരിയുമാണ് ഈ വിശുദ്ധ. 

സുവിശേഷമനുസരിച്ച് Judah എന്ന മലയോര പട്ടണത്തില്‍ തന്റെ ഭര്‍ത്താവിന്റെ ഒപ്പം കറപുരളാത്തജീവിതം നയിച്ചവളാണ് വിശുദ്ധ. 

ഒരു മകന് വേണ്ടിയുള്ള തുടര്‍ച്ചയായ പ്രാര്‍ത്ഥനകളുമായി ജീവിച്ച എലിസബത്ത്, പ്രായമേറിയപ്പോള്‍ഇനിയൊരിക്കലും തനിക്കൊരു മകനുണ്ടാവില്ലെന്ന് മുൻവിധി നടത്തി.

അക്കാലങ്ങളിലെ കീഴ് വഴക്കം അനുസരിച്ച് ദേവാലയശുശ്രൂഷകള്‍ നിറവേറ്റുന്നതിന് ഓരോആഴ്ചയിലും ഓരോ പുരോഹിതരെ നറുക്കിട്ടെടുക്കുക പതിവായിരുന്നു. അതനുസരിച്ച് ആആഴ്ചത്തെ ദേവാലയശുശ്രൂഷകള്‍ സക്കറിയായുടെ കടമയായിരുന്നു. 

 ഏകനായി അൾത്താരയിൽ സുഗന്ധദ്രവ്യങ്ങള്‍ പുകക്കുകയും മറ്റ് ശുശ്രൂഷകളില്‍ ഏര്‍പ്പെട്ട്നില്‍ക്കുമ്പോളാണ് അൾത്താരയുടെ വലതു വശത്തായി വിശുദ്ധ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ടത്. ദര്‍ശനം കിട്ടിയ മാത്രയില്‍ സക്കറിയ ഭയപ്പെട്ടു. 

അപ്പോള്‍ ഗബ്രിയേല്‍ മാലാഖ, വിശുദ്ധനോട് തന്റെയും ഭാര്യയുടെയും പ്രാര്‍ത്ഥനകൾ നിറവേറപ്പെടാൻപോവുകയാണെന്നും അവർക്ക് ഉടൻ തന്നെ ഒരു മകന്‍ ജനിക്കുമെന്നും അവനെ യോഹന്നാന്‍ എന്നപേരില്‍ വിളിക്കണമെന്നും അറിയിച്ചു. 

സക്കറിയാക്ക് ഇത് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. കാരണം, തനിക്കും തന്റെ ഭാര്യക്കും പ്രായമേറിഎന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയ ദുഃഖം. 

തന്റെ ഭയത്തെ കീഴ്പെടുത്തി കൊണ്ട് സക്കറിയാ വിശുദ്ധ ഗബ്രിയേല്‍ മാലാഖയോട് ഒരുഅടയാളത്തിനായി ആവശ്യപ്പെട്ടു. 

അദ്ദേഹം ഇപ്രകാരം സംശയിച്ചതിനാല്‍, ഈ അരുളപ്പാട് നിറവേറ്റപ്പെടുന്നത് വരെ സക്കറിയാഊമയായിരിക്കുമെന്നറിയിച്ചതിന് ശേഷം മാലാഖ അപ്രത്യക്ഷപ്പെട്ടു. 

ഉടൻ തന്നെ ദേവാലയത്തില്‍ നിന്നും പുറത്ത് വന്ന സക്കറിയ ഊമയായിരിക്കുന്നത് കണ്ട ജനങ്ങള്അദ്ദേഹത്തിന് ദൈവത്തിന്റെ ദര്‍ശനം ഉണ്ടായെന്ന് വിശ്വസിച്ചു. 

എലിസബത്ത് ഗര്‍ഭവതിയാവുകയും ക്രിസ്തുവിന്റെ വഴിയൊരുക്കുവാനായി പിറന്ന വിശുദ്ധയോഹന്നാനു ജന്മം നല്‍കുകയും ചെയ്തു. 

എട്ട് ദിവസത്തിന് ശേഷം കുഞ്ഞിന്റെ പരിഛേദന സമയത്താണ് എലിസബത്ത് കുഞ്ഞിനുയോഹന്നാന് എന്ന പേരിടണം എന്നാവശ്യപ്പെട്ടത്. 

ആ സമയത്തും സംസാരിക്കുവാന്‍ കഴിയാതിരുന്ന സക്കറിയ ഒരു ഫലകം ആവശ്യപ്പെടുകയും അതില്‍“യോഹന്നാന് എന്നാണ് അവന്റെ പേര്” എന്നെഴുതുകയും ചെയ്തു. 

ഈ സമയത്ത് അദ്ദേഹത്തിന്റെ സംസാര ശേഷി തിരികെ ലഭിച്ചു. സംസാര ശേഷി ലഭിച്ച ഉടന്‍ തന്നെഅദ്ദേഹം ദൈവത്തെ വാഴ്ത്തി സ്തുതിക്കുവാന്‍ തുടങ്ങി.

എലിശബേത്തിന്റെ അടുക്കലേക്കുള്ള മറിയാമിന്റെ യാത്രയുടെ ഞായറാഴ്ച*

First Women of the New Testament  – Elizabeth

ഒരു കുട്ടിയെ പ്രസവിക്കാനുള്ള കഴിവില്ലായ്മ ബൈബിളിലെ പൊതുവായ ഒരു വിഷയമാണ്. 

വന്ധ്യത ഒരു അപമാനം ആയി കണക്കാക്കപ്പെട്ടിരുന്നു. 

എന്നാൽ ഈ സ്ത്രീകളെ ദൈവത്തിൽ വലിയ വിശ്വാസമുണ്ടെന്ന് നാം കാണുന്നു.

പുതിയ നിയമത്തിലെ സ്ത്രീ കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയ്യുകയാണ് എലിസബത്തിലൂടെ. 

സ്നാപക യോഹന്നാന്റെ ‘അമ്മ.

വേദപുസ്തകത്തിലെ ആദ്യത്തെ പുരോഹിതൻ അഹരോന്റെ ഭാര്യയുടെ പേര്‌ “എലീശേബ”

The name “Elizabeth” is derived from her name. “Elisheba” is a Hebrew name meaning “God’s oath” or “God is her oath.”

എലിസബത്തിന്റെ നേട്ടങ്ങൾ

എലീശബെത്തും സെഖര്യാവും വിശുദ്ധരായിരുന്നു: 

“ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലുംകുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. (ലൂക്കോസ് 1: 6)

എലീശബെത്ത് വാർദ്ധക്യത്തിൽ ഒരു മകനെ പ്രസവിക്കുകയും ദൈവം കൽപിച്ചതുപോലെ അവനെവളർത്തി.

എലിസബത്തിന്റെ സ്ട്രൻന്റ്സ്

എലിസബത്ത് ദുഃഖിതനായിരുന്നു, എങ്കിലും അവളുടെ മച്ചിച്ചതിനാൽ അവൾ ഒരിക്കലുംകയ്പേറിയതേയില്ല . 

അവളുടെ ജീവിതം മുഴുവൻ ദൈവത്തിൽ വലിയ വിശ്വാസം ഉണ്ടായിരുന്നു.

ദൈവത്തിൻറെ കരുണയെയും ദയയെയും അവൾ വിലമതിച്ചു.

ഒരു മകനെ നൽകിക്കൊണ്ട് അവൾ ദൈവത്തെ വാഴ്ത്തി.

ദൈവത്തിന്റെ രക്ഷാ പദ്ധതിയിൽ അവൾ സുപ്രധാന പങ്കുവഹിച്ചെങ്കിലും എലിസബത്ത്താഴ്മയുള്ളവനായിരുന്നു.

എലിസബത്തിന്റെ നേട്ടങ്ങൾ

എലീശബെത്തും സെഖര്യാവും വിശുദ്ധരായിരുന്നു: “ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരുംകർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരുംആയിരുന്നു. (ലൂക്കോസ് 1: 6, NIV )

എലീശബെത്ത് വാർദ്ധക്യത്തിൽ ഒരു മകനെ പ്രസവിക്കുകയും ദൈവം കൽപിച്ചതുപോലെ അവനെവളർത്തി.

മിഖാ പ്രവാചകന് ശേഷം 600 വർഷം കഴിഞ്ഞാണ് യിസ്രായേലിൽ  ഒരു പ്രവാചക ശബ്ദംഅലയടിക്കുവാൻ പോകുന്നത്  യോഹന്നാന്റേതാണ്.

———————-++———————+++

എലീശബെത്ത് ഒരു കുഞ്ഞിന് ജന്മം  നൽകിയപ്പോൾ നിങ്ങളുടെ മുൻ തലമുറക്കാരായ 800 തലമുറക്കാർക്കാണ് ജന്മം നൽകിയത് 

ജനിതക രഹസ്യം ആധുനിക ശാസ്ത്രജ്ഞന്മാർ James Watson and Francis Crick 

1953: DNA molecule കണ്ടെത്തി.

  • A chromosome contains hundreds to thousands of genes.
    Every normal human cell contains 23 pairs of chromosomes, for a total of 46 chromosomes.

അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്ന ആദ്യകോശം, 270 ദിവസത്തിനുള്ളിൽശതസഹസ്രകോടിക്കണക്കിനു കോശങ്ങളുള്ള ഒരു ശിശുവായിത്തീരുന്നു. 

200-ലധികം ഇനം കോശങ്ങൾ ഉളവാക്കുന്നതിനുള്ള നിർദേശങ്ങൾ ആദ്യകോശത്തിനുള്ളിൽ ഉണ്ട്‌. 

മനുഷ്യനു പൂർണമായി ഗ്രഹിക്കാനാകാത്ത ആ വിസ്‌മയാവഹമായ നിർദേശങ്ങൾ പിൻപറ്റിക്കൊണ്ട്‌അമ്പരപ്പിക്കുന്ന സങ്കീർണതയുള്ള ഈ കോശങ്ങൾ കൃത്യമായ ക്രമത്തിലും രീതിയിലും വികസിച്ച്‌ഒരു പുതിയ വ്യക്തിക്കു രൂപംകൊടുക്കുന്നു!

ഒരു ശിശുവിന്റെ യഥാർഥ സ്രഷ്ടാവ്‌ ആരാണ്‌, 

അത്‌ തീർച്ചയായും, ജീവൻ ഉളവാക്കിയ ദൈവം ‌. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “യഹോവതന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി.” (സങ്കീർത്തനം 100:⁠3) 

 സങ്കീർത്തനം 127:⁠3–ൽ ബൈബിൾ പറയുന്നു: “മക്കൾ, യഹോവ നല്‌കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ”

ദൈവം മാതാപിതാക്കൾക്ക്‌ പൈതൃകമായി നൽകിയ സ്വത്താണ്‌ അവരുടെ മക്കൾ.

ദൈവം നല്കിയ ദാനമാണ് മക്കൾ 

അവരെ ദൈവീക ചൈതന്യമുള്ളവരായി വളർത്തുമ്പോഴാണ് ഉദരഫലം അനുഗ്രഹിക്കപ്പെടുന്നത്.

ഒരു കുഞ്ഞു ജനിക്കുമ്പോൾ അപ്പന്റെ 23  ക്രോമോസോം അമ്മയുടെ 23  ക്രോമോസോം വീതം ഓരോസെല്ലിലും ഉള്ള ഒരു കുട്ടിയാണ് ജനിക്കുന്നത്.

ആ കുഞ്ഞിന് അടുത്ത കുട്ടി ജനിക്കുമ്പോൾ നമ്മുടെ 11 .5 ക്രോമോസോം വീതം ഓരോ സെല്ലിലുംഉള്ള ഒരു കുട്ടിയാണ് ജനിക്കുന്നത്.

കൊച്ചുമോന് കുട്ടി ജനിക്കുമ്പോൾ 5.75 ക്രോമോസോം വീതം ഓരോ സെല്ലിലും ഉണ്ടാകും.

800  വർഷങ്ങൾ കഴിയുമ്പോൾ 32 തലമുറകൾ കഴിയുമ്പോൾ നമ്മുടെ മക്കൾക്ക് നമ്മൾ കൊടുക്കുന്നഅവസാനത്തെ indipendentant ക്രോമോസോം ഇല്ലാതാകും. 

ക്രോമോസോം ഉണ്ടാക്കപ്പെട്ടിട്ടുള്ളത് ജീൻസ് കൊണ്ടാണ് 

ആ ജീനുകൾ ഈ ഭൂമിയിൽ 12000  വർഷം നിലനിൽക്കും.

നിങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കുമ്പോൾ ആ കുഞ്ഞിന്റെ സന്തതി പരമ്പര ഈ ഭൂമിയിൽനിലനിൽക്കുകയാണെങ്കിൽ നിങ്ങൾ മരിച്ചു നിങ്ങളുടെ ശരീരം മണ്ണോട് ഇഴുകി ചേർന്നാലും ഇപ്പോൾനിങ്ങളുടെ ശരീരത്തിൽ തുടിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഗം ഈ ഭൂമിയിൽ ജീവനോട് തന്നെഉണ്ടാകും.

12000  വർഷം നിലനിൽക്കും 

നാം പിറകോട്ടു 800  വർഷത്തെ DNA പരിശോധിച്ചാൽ നമ്മുടെ ശരീരത്തിൽ എത്രമാതാപിതാക്കന്മാരുടെ ശരീരത്തിന്റെ അംശം/ ഭാഗം നമ്മിൽ ഉണ്ടാകും.

ശാസ്ത്രം പറയുന്നു പതിനഞ്ച്ലക്ഷത്തി അറുപതിനായിരം (15,60,000) മാതാപിതാക്കളുടെക്രോമോസോം നമ്മിൽ ഉണ്ട് എന്നാണ്‌.

എത്ര മാതാപിതാക്കളുടെ ക്രോമോസോം  നമ്മുടെ ശരീരത്തിൽ ഉണ്ട് എന്നാണ്‌. 

മൂന്ന് കോടി ഇരുപത് ലക്ഷം മാതാപിതാക്കളുടെ ജീനുകൾ  നമ്മുടെ ശരീരത്തിൽ ഉണ്ട്.

ദൈവത്തിന്റെ സൃഷ്ടിയുടെ മാഹാത്മ്യം 

ഇതാണ് കുടുംബം.

ഒരു സൗഹൃദ “കുടുംബസന്ദർശനം” വരുത്തിയ മാറ്റങ്ങൾ 

ലൂക്കൊസ് 1: 13-16 

ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ: നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; നീ അവന്നു യോഹന്നാൻ എന്നു പേരിടേണം; അവന്റെ ജനനത്തിങ്കൽ സന്തോഷിച്ചുല്ലസിക്കും; കർത്താവിന്റെ സന്നിധിയിൽ അവൻ കർത്താവിന്റെസന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അവൻ ഗർഭം ധരിച്ചു എന്നു നീഅറിഞ്ഞുകൊള്ളട്ടെ. യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽഅർപ്പിച്ചു; 

ലൂക്കൊസ് 1: 41-45 

എന്റെ കര്‍ത്താവിന്റെ അമ്മ

മറിയത്തിന്റെ ആഗമനത്തിൽ സന്തോഷവതിയായ എലിസബത്ത് രക്ഷകന്റെ വരവിനെ കുറിച്ച്മുന്‍കൂട്ടി അറിഞ്ഞ “എന്റെ രക്ഷകന്റെ അമ്മ” എന്ന് പറഞ്ഞുകൊണ്ടു അവളെ സ്വാഗതം ചെയ്തു. 

എലിസബത്തിന്റെ അഭിസംബോധന ഇപ്രകാരമായിരുന്നു “നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി”. 

മറ്റാരും അറിയാതിരുന്ന ഈ രഹസ്യം എലിസബത്ത് അറിഞ്ഞത് പരിശുദ്ധാത്മാവ് വന്ന് അവളില്‍നിറഞ്ഞപ്പോഴാണ്. 

ആ സന്തോഷം അടക്കാനാവാതെ സ്‌നാപക യോഹന്നാന്‍ എലിസബത്തിന്റെ ഉദരത്തില്‍ കുതിച്ചുചാടുകയും ചെയ്തു. 

സത്യത്തില്‍ നാം ഓരോരുത്തരും ചോദ്യക്കേണ്ട ചോദ്യമാണ് എലിസബത്ത് ചോദിച്ചത്. എന്റെകര്‍ത്താവിന്റെ അമ്മ

മറിയാ വന്ദനം എലീസബെത്ത് കേട്ടപ്പോൾ കുട്ടി അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത്പരിശുദ്ധാത്മാവു നിറഞ്ഞവളായി. ഒരു വലിയ ശബ്ദത്തില് അവള് ഉദ്ഘോഷിച്ചു: “സ്ത്രീകളില്വാഴ്ത്തപ്പെട്ടവര് ഭാഗ്യവാന്മാര്, നിങ്ങള് വഹിക്കുന്ന കുഞ്ഞിന്റെ കരാര് അനുഗ്രഹിക്കപ്പെടും! എന്റെകര്ത്താവിന്റെ അമ്മ എന്റെ അടുത്തുവരുന്നതു എന്തിനു എനിക്ക് കൂടുതല് അനുഗ്രഹം നല്കും? നിന്റെ അഭിവാദനത്തിന്റെ സത്ഫലമായി, എന്റെ ചെവിയിൽ എന്റെ കുഞ്ഞിൻറെ ആനന്ദംസന്തോഷംകൊള്ളുന്നു. “കർത്താവു തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുമെന്നു വിശ്വസിക്കുന്നവൻഭാഗ്യവാൻ!” 

“എലിസബത്ത് പരിശുദ്ധത്മാവ്  നിറഞ്ഞവളായി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു”

Blessed are you among women, blessed is fruit of your womb”

“സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ,നിന്റെ ഗർഭഫലം അനുഗ്രഹിക്കപ്പെട്ടത്. 

അവന്റെ പേര് യോഹന്നാന് എന്നായിരിക്കണം

എലിസബത്ത് കുഞ്ഞിന് ജന്മം നല്കിയപ്പോള്‍ അവളുടെ കൂട്ടുകാരികളും അയല്‍ക്കാരും അവളുടെഒപ്പം ആഹ്ലാദിച്ചിരുന്നതായി സുവിശേഷത്തില്‍ പറയുന്നുണ്ട്. കൂടാതെ, കുഞ്ഞിനെപരിഛേദനത്തിനായി കൊണ്ടു വന്നപ്പോള്‍ എല്ലാവരും കുഞ്ഞിന് പിതാവിന്റെ പേര് നല്കണം എന്ന്തീരുമാനിച്ചപ്പോള്‍ എലിസബത്താണ് “അവന്റെ പേര് യോഹന്നാന് എന്നായിരിക്കണം” എന്ന്പറഞ്ഞത്. 

ഒരു കുടുംബം അനുഗ്രഹിക്കപ്പെട്ടതാകുന്നത് ആ കുടുംബത്തിലെ മക്കളിലൂടെയാണ് 

A factory is known by its products 

A family is known by its children.

The family is a masterpiece of God’s Creation. 

ഒരു കുടുംബത്തിന്റെ മഹത്വം ആ കുടുംബത്തിലെ കുഞ്ഞുങ്ങൾ ആണ് 

ഒരു കുഞ്ഞിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ 

കുഞ്ഞിന്റെ വൈകാരിക വളര്‍ച്ച ഗര്‍ഭാവസ്ഥയില്‍ തുടങ്ങും. അമ്മയുടെ മാനസികാവസ്ഥ കുഞ്ഞിന്റെവൈകാരിക വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തുമെന്നു പഠനങ്ങള്‍.

ഗര്‍ഭകാലത്ത് മാനസികസംഘര്‍ഷം അനുഭവിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് മറ്റു കുട്ടികളെഅപേക്ഷിച്ചു മാനസികാസ്വസ്ഥ കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.

നാല് വയസ് മുതൽ ആറു വയസുവരെ യുള്ള പ്രായത്തിലാണ്‌ കുട്ടികളിൽ ദൈവവിശ്വാസംവളർത്തുവാനുള്ള ഏറ്റവും നല്ല സമയം 

നമ്മുടെ തലച്ചോറിന്റെ സെറിബെല്ലത്തിന്റെ ഭാഗമായ “” paratos ceribellam വളരുന്നത്. 

ഈ ഭാഗത്താണ് തലച്ചോറിൽ ഈശ്വര വിശ്വാസവും പ്രാർഥനയും ഒക്കെ ഗ്രഹിക്കുവാൻ പഠിപ്പിക്കുന്നഭാഗം.

വൈകാരിക വികാസത്തില്‍ അന്‍പതുശതമാനം ജനിതകമായ പാരമ്പര്യത്തില്‍ നിന്നു കിട്ടുമ്പോള്‍ശേഷിച്ചത് അവര്‍ വളരുന്ന പരിതസ്ഥിയില്‍ നിന്നാണ് നേടുക.

അനുഗ്രഹങ്ങൾകൊണ്ട് നമുക്ക് നമ്മുടെ മക്കളെ ധന്യരാക്കാം; ദൈവം തന്ന അനുഗ്രഹങ്ങളാണ്മക്കൾ എന്ന ബോധ്യത്തോടെ. 

ഉൽപത്തി പുസ്തകത്തിൽ യാക്കോബ് മക്കളെ അനുഗ്രഹിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ് 

“നിന്റെ പിതാവിന്റെ ദൈവം നിനക്കു തുണയായിരിക്കും. സർവശക്തനായ ദൈവം നിന്നെഅനുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്റെയും കീഴിലുള്ള ആഴത്തിന്റെയും ഉദരത്തിന്റെയുംമാറിടത്തിന്റെയും അനുഗ്രഹങ്ങൾ നിനക്കുണ്ടാകട്ടെ” (ഉൽപ. 49:25).

———————————————————————

She called God “Lord”.

              1) God was the Lord of her life.

                 a] “Lord” (kurios) means “authority” or “master”.

                 b] God is called “Lord” (kurios).

                    i] In LUK 1:45 Elizabeth said, “Blessed is she who has

                       believed that what the Lord has said to her will be

                       accomplished!”

                   ii] “Lord” (kurios) is used again in verse 46, when Mary

                       said,

                       “My soul glorifies the Lord…”

About The Author

Punchakonam Achen

See author's posts

Continue Reading

Previous: മാലാഖമാരും ദുരാത്മാക്കളും ദൃശ്യവും അദൃശ്യവുമായ എല്ലാം…
Next: ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ  ആരാധന

Related Stories

frjohoson
3 min read
  • Theology

“הושיעה נא” (hoshiya na)…

Punchakonam Achen October 2, 2024
departed
3 min read
  • Theology
  • US News

Bible Study: Prayer for the Departed

Punchakonam Achen October 2, 2024
Pantokrator
3 min read
  • Theology
  • US News

Christology in the Oriental Orthodox Tradition: Delving into the Teachings of Jesus Christ

Punchakonam Achen October 2, 2024

Recent Posts

  • പുരോഹിതൻ: ദൈവവിളിയോടുള്ള സമർപ്പണത്തിന്റെ പ്രതീകം
  • “അങ്ങ് വിട്ടുകൊടുത്താൽ പോരായിരുന്നോ?”
  • Did Ancient Crowns in Malankara Weddings Disappear? Unraveling a 2000-Year-Old Mystery!
  • ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ  മേലത്തതിൽ  എം.തോമസ് വർഗീസ് നിര്യാതനായി
  • The Malankara Church and the Nestorian Church: Unraveling a Centuries-Old Connection

Archives

  • May 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024

Categories

  • All
  • Bible Study
  • Kerala News
  • Latest News
  • Latest Videos
  • Obituary
  • Orthodox Church News
  • Prayer
  • Punchakonam Achen's Blog
  • Religion
  • Tech
  • Theology
  • Uncategorized
  • US News

You may have missed

frjohoson
1 min read
  • Orthodox Church News

പുരോഹിതൻ: ദൈവവിളിയോടുള്ള സമർപ്പണത്തിന്റെ പ്രതീകം

Punchakonam Achen May 22, 2025
1 min read
  • All
  • Uncategorized

“അങ്ങ് വിട്ടുകൊടുത്താൽ പോരായിരുന്നോ?”

Punchakonam Achen May 14, 2025
2744E4D4-27C8-4C2E-A11E-A5AC3BB21079
9 min read
  • Bible Study

Did Ancient Crowns in Malankara Weddings Disappear? Unraveling a 2000-Year-Old Mystery!

Punchakonam Achen February 14, 2025
IMG_0710
1 min read
  • Obituary

ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ  മേലത്തതിൽ  എം.തോമസ് വർഗീസ് നിര്യാതനായി

Punchakonam Achen February 5, 2025
  • Home
  • Blog
  • Latest News
  • Orthodox TV Live
  • About Us
  • Contact
  • Home
  • Blog
    • Theology
    • Bible Study
    • General
  • Latest News
    • Orthodox Church News
    • US News
    • Tech
  • Orthodox TV Live
  • About Us
    • Punchakonam Achen
  • Contact
Copyright © Orthodox TV Inc. All rights reserved. | MoreNews by AF themes.